നട്ടപാതിര
മുമ്പൊക്കെ നട്ടപാതിരകളെ ധന്യമാക്കിയത് തുറന്ന വായനകള്‍ ആയിരുന്നു. കൂട്ടിന് അക്ഷരങ്ങള്‍ മാത്രം ഉണ്ടായവന്റെ നട്ടപാതിരകള്.. ചിലപ്പോഴൊക്കെ അക്ഷരങ്ങള്‍ മനസ്സില്‍ നിന്നും പേനതുമ്പിലൂടെ കടലാസുകളിലേക്ക് ഇറങ്ങി വന്നു. അവന് അതിനെ സൃഷ്ടി എന്ന് വിളിച്ചു. പലപ്പോഴും സൃഷ്ടി അവനില്‍ നോവ് പടര്‍ത്തി. ഇത്രമാത്രം ദുഃഖം തന്നില്‍ എങ്ങനെ ഉടലെടുതെന്നു അറിയാതെ അവന് കുഴങ്ങി നിന്നു. നാട്ടപ്പാതിരകള് നീണ്ട നെടുവീര്‍പ്പുകള്‍ക്ക് സാക്ഷി ആയതു അന്ന് മുതലാണ്. അവന് തന്റെ ശ്വാസോച്ഛ്വാസ ഗതി കേട്ടിരുന്നു. കാത്തുകൂര്ത്തപ്പോള് രക്തമൊഴുകുന്ന ചോലകള്‍ ചിലമ്പെടുത്തണിയുന്നത് അവന് കേട്ടു.ചെവിരണ്ടും കൈകള്‍ കൊണ്ട് കൂട്ടികെട്ടിഉറങ്ങാന് അവന് പഠിച്ചത് അന്നാണ്. പ്രണയത്തിന് നിശാപുഷ്പം പൂത്തുതളിര്തത് മറ്റൊരു നാട്ടപ്പാതിരയില്‍ ആണ്, അന്നവന് ഉറക്കം കിട്ടിയില്ല. അവള് കണ്ണിന് മുന്നിലുള്ളപ്പോള്‍ എങ്ങനെ ഉറങ്ങാന്‍. പ്രണയം മാത്രമല്ല , പ്രണയ ഭംഗങ്ങളും ഉറക്കം കളയുമെന്ന് മറ്റൊരു നട്ടപ്പാതിര അവനെ പഠിപ്പിച്ചു.കണ്ണീര് ചാലുകള്‍ ഉപ്പുരസം കൊണ്ട് നിറഞ്ഞു കൊണ്ടേ ഇരുന്നു.















