കോഡ് അറ്റ് അമൃതയിലെ ഹതഭാഗ്യൻമാർക്കും ഹതഭാഗ്യവതിമാർക്കും മൂന്നു നാല് മാസമായിട് യാതൊരു വിധ പുരോഗമനവും കാണാത്ത സ്ടിതിക്ക്, സ്വാമിനാഥൻ സാർ അവർക് രാവിലെ മൊത്തം സ്പെഷ്യൽ ക്ലാസ്സ് വെച്ച അന്നാണ് ഞാൻ ആദ്യമായി ശ്രീരാമന്റെ അടുത്ത് ചെന്ന് ഇരുന്നതെന്ന് തോനുന്നു.
കഴിഞ്ഞ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നപ്പോൾ ഒഴുകി വന്നതാണ് എന്ന് പറയപ്പെടുന്ന, കട്ടപനയുടെ സ്വന്തം അഞ്ചു മിസ്സ്, ആൾഡെ മാസ്മരിക ആൾജബ്ര ലെക്ചർ എടുത്തു കൊണ്ടിരിക്കുമ്പോൾ, ബോറടി അസഹ്യമാം വിധം വളർന്നപ്പോൾ ആണ് അങ്ങേരു എന്തോ വിഡ്ഢിത്തം എഴുതിയതും, ഞാൻ "നീ എത് ശോക സ്കൂളിലാടാ പഠിച്ചെ?" എന്ന് ചോദിച്ചതും .
ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെ കുറിച്ച് പൊക്കി പറയാനും ആഴ്സണൽ നെ പുച്ഛിക്കാനും മാത്രം വേണ്ടി വായ തുറന്ന ശ്രീരാമൻ അന്ന് പഠിച്ച സ്കൂളിന്റെ പേര് പറഞ്ഞു.
"ലെകോൾ."
*സൗണ്ട് ഓഫ് സീ ജൂനിയർ's മൈൻഡ് ട്രാവെല്ലിങ്*
അതും 'ലെ'കോൾ'.
ഒരുമാതിരി തെക്കൻ ഇറ്റലിയിലെ ഉറക്കം തൂങ്ങുന്ന ഗ്രാമങ്ങളിലെ പിസ്സ ഉണ്ടാക്കുന്ന അമ്മൂമ്മെടെ പേര് പോലെ.
"ലെ'കോൾ മോളെ! നീ എവിഡ്യാ!"
ഹൊ.
ശെരിക്കും പറഞ്ഞാൽ, എന്റെ മനസ്സിലേക്ക് ആദ്യം ഓടി വന്നത് പാരിസ് ആണ്. അവടെ മഞ്ഞ് മൂടിയ തെരുവിൽ വെളു വെളുത്ത മദാമ്മ മാരു ഒരോന്നോക്കെ പറഞ്ഞു ചിരിക്കുന്നു. പിന്നിൽ, "മാത്ത, ദ ബ്ലാപ്പ, ലെ ക്ലോസ" എന്നൊക്കെ പറഞ്ഞു തർക്കിക്കുന്ന ഫ്രഞ്ച് പൗരന്മാർ.
തൊപ്പി വെച്ച് മുഖം മറച്ച് അക്കോർഡിയൻ വായിക്കുന്ന തെരുവ് ഗായകൻ.
പ്രണയ ജോഡികൾ.
ദൂരേ തലയുയർത്തി നിൽക്കുന്ന ഈഫൽ ടവർ.
എല്ലാം കണ്ടുകൊണ്ട് ഒഴുകുന്ന സൈൻ നദി.
ലെകോൾ.
രാമേട്ടന്റെ ലെകോൾ.
ഡ്യുഡ് ഡ്യുടിന്റെ പേഴ്സ് തുറന്ന് പഴയ ഐഡി എടുത്ത് കാണിച്ച് തന്നു.
'ലെക്കോൾ ചെമ്പക' (എന്താ ല്ലെ, ചെമ്പക, മ്മടെ ബ്ലോഗിന്റെ പേര് തന്നെ) യിലെ മനോഹരമായ ആചാരങ്ങളെ കുറിച്ച് വിവരിച്ചു.
അവടെ ഓരോ ക്ലാസിന്റെ പേരും പൂവുകളുടെ പേരാണ്.
ഒലിയാണ്ടർ, പെറ്റുനിയ, ലന്റാന, സിൽവർ ഓക്ക്, നീം, ബോധി, അലമാണ്ട, മാരിഗോൾഡ്, അങ്ങനെ പോണൂ പേരുകൾ.
ലെകോൾ ചെമ്പകയെ കുറിച്ചുള്ള ചിന്തകൾ അൽജിബ്ര ക്ലാസ് മൂലം മരവിച്ച ഹൃദയത്തത്തെ മണാലിയിലെ മൂടൽ മഞ്ഞാൽ പൊതിഞ്ഞ താഴ്വരകളിലെ വസന്തകാലം പോലെ സുന്ദരമാക്കി.
ശ്രീരാമൻ തന്റെ സ്വന്തം ആക്കി വെച്ചിരുന്ന മൂലകളും, വൈകുന്നേരം ഇളം വെയിൽ അടിച്ചാൽ മാത്രം തിളങ്ങുന്ന വരാന്തകളും മനസ്സിൽ കണ്ടു
അവിടുത്തെ പൂക്കളുടെ ഗന്ധം എൻറെ മനസ്സിൽ മഴയായി പെയ്തിറങ്ങി.
ഇതുവരെ കണ്ടറിയാത്ത യൂറോപ്പിലെ നഗരങ്ങൾ പോലെ, ലെകോൾ എന്റെ മനസ്സിൽ, കളവും ചതിയും ഇല്ലാത്ത ഒരു സ്വപ്ന ഭൂമിയായി മാറി.
"ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
ആരെയോ മന്ത്രമോതി ഉണർത്തിടുന്നു..." - ഒ എൻ വി